Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : English Premier League

സീസണിലെ മോശം പ്രകടനം; പരിശീലകൻ ആർനെ സ്ലോട്ടിനെ പുറത്താക്കി ലിവർപൂൾ

ലിവർപൂൾ: സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ലിവർപൂൾ എഫ്‌സി മുഖ്യ പരിശീലകൻ ആർനെ സ്ലോട്ടിനെ ക്ലബ് പുറത്താക്കി. 2025-26 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാമ്പ്യൻസ് ലീഗ് യോഗ്യത കഷ്ടപ്പെട്ട് നേടിയതും ക്ലബ് മാനേജ്മെൻറിനെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു.

ആർനെ സ്ലോട്ട് ഉടനടി സ്ഥാനമൊഴിയുമെന്നും പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലിവർപൂളിന്‍റെ ഇരുപതാം ലീഗ് കിരീടം സ്വന്തമാക്കിയ കോച്ചെന്ന ഖ്യാതിയുമായാണ് സ്ലോട്ട് ആൻഫീൽഡ് വിടുന്നത്.

എന്നാൽ, ടീമിനെ മുന്നോട്ട് നയിക്കാൻ മാറ്റം അനിവാര്യമാണെന്ന് ലിവർപൂൾ ഉടമകൾ സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി."ഇതൊരു കഠിനമായ തീരുമാനമാണ്. എന്നാൽ ക്ലബിൻ്റെ വളർച്ചയ്ക്ക് ഈ മാറ്റം അനിവാര്യമാണ്. ആർനെ സ്ലോട്ടിന്‍റെ സേവനങ്ങളെ ഞങ്ങൾ വിലമതിക്കുന്നു. ലിവർപൂളിൻ്റെ ഇരുപതാം ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ എന്ന നിലയിൽ അദ്ദേഹം ക്ലബ് ചരിത്രത്തിന്‍റെ ഭാഗമായിരിക്കും," ഉടമകൾ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ സീസണിലെ പ്രകടനത്തിന് ശേഷം ടീമിനെ വീണ്ടും വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഈ മാറ്റം. സ്ലോട്ടിന്‍റെ പരിശീലന മികവിനെയും നേതൃപാടവത്തെയും ക്ലബ് അഭിനന്ദിക്കുമ്പോഴും, ടീമിൻ്റെ നിലവിലെ പോക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് മാനേജ്മെന്‍റ് വിലയിരുത്തുന്നു.

ഡിയോഗോ ജോട്ടയുടെ വേർപാടിനെത്തുടർന്ന് ക്ലബ് കടുത്ത പ്രതിസന്ധിയിലായപ്പോൾ ആർനെ സ്ലോട്ട് കാണിച്ച മാനുഷിക സമീപനം ക്ലബ് എടുത്തുപറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ക്ലബ് അറിയിച്ചു.

Sports

സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയൽ ലീഗ് ഫുട്ബോളിൽ ജേതാക്കളായി ആഴ്സണൽ. ചൊവ്വാഴ് നടന്ന മാഞ്ചസ്റ്റർ സിറ്റി-ബേൺമൗത്ത് മത്സരം സമനിലയായതോടെയാണ് ആഴ്സണൽ ജേതാക്കളായത്. 22 വര്‍ഷത്തിന് ശേഷമാണ് ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടുന്നത്.

മാഞ്ചസ്റ്റർ സിറ്റി-ബേൺമൗത്ത് മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ടും ബേൺമൗത്തിന് വേണ്ടി എലി ജൂനിയർ ക്രൗപിയുമാണ് ഗോൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 78 പോയിന്‍റായി. ഇനി ഒരു മത്സരം മാത്രമാണ് സിറ്റിക്ക് ബാക്കിയുള്ളത്. ഇതിൽ വിജയിച്ചാലും സിറ്റിക്ക് 81 പോയിന്‍റ് മാത്രമാണ് സ്വന്തമാക്കാനാകുക. ഇതോടെയാണ് 82 പോയിന്‍റുള്ള ആഴ്സണൽ കീരിടം ഉറപ്പിച്ചത്.

37 കളിയില്‍ 25 ജയവും ഏഴുസമനിലയും അഞ്ചുതോല്‍വിയുമാണ് ആഴ്‌സണലിന്‍റെ അക്കൗണ്ടിലുള്ളത്. കെയ് ഹാവെര്‍ട്‌സും ബുകായോ സാക്കയും ഡെക്ലാന്‍ റൈസും ലിയാന്‍ഡ്രോ ട്രൊസ്സാഡും വില്യം സാലിബയും ഡേവിഡ് റയയും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും എബരെച്ചി എസെയുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘാണ് ആഴ്‌സണലിന്‍റേത്.

സീസണില്‍ ഭൂരിഭാഗവും ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നത് ആഴ്‌സനലാണെങ്കിലും ഇടയ്ക്ക് മാഞ്ചെസ്റ്റര്‍ സിറ്റി വലിയ വെല്ലുവിളിയുയര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ആഴ്‌സനല്‍. അതിന് തൊട്ടുമുമ്പുള്ള വര്‍ഷവും ആഴ്‌സനല്‍ രണ്ടാമതായിരുന്നു. നേരിയ പോയിന്‍റ് വ്യത്യാസത്തിലാണ് അന്ന് കിരീടം നഷ്ടപ്പെട്ടിരുന്നത്.

2003-04 സീസണിലായിരുന്നു ആഴ്‌സനല്‍ ഒടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നത്. ഇത് നാലാം തവണയാണ് ആഴ്‌സനല്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്. ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരായ അവസാന മത്സരത്തിന് ശേഷം ആഴ്‌സനലിന് ട്രോഫി സമ്മാനിക്കും.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ലൂക്ക് ഷോ, മാതേയൂസ് കുൻഹ, ബ്രയാൻ എംബുയേമോ എന്നിവരാണ് ഗോളുകൾ നേടിയത്. മൊറാറ്റോയും മോർഗൻ ഗിബ്സ്-വൈറ്റും ആണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 68 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Sports

ചാമ്പ്യന്‍സ് ലീഗിന് വില്ല

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍, നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്‌സിയെ കീഴടക്കി ആസ്റ്റണ്‍ വില്ല യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി.

4-2നാണ് ആസ്റ്റണ്‍ വില്ല ജയമാഘോഷിച്ചത്. ആസ്റ്റണ്‍ വില്ലയ്ക്കായി ഒല്ലി വാറ്റ്കിന്‍സ് (57, 73) ഇരട്ടഗോള്‍ സ്വന്തമാക്കി. വിര്‍ജില്‍ വാന്‍ഡിക്കിന്‍റെ (52, 90+2) വകയായിരുന്നു ലിവര്‍പൂളിന്‍റെ ഗോളുകള്‍.

2025-26 സീസണ്‍ യൂറോപ്പ ലീഗ് ഫൈനലിസ്റ്റുകളാണ് ആസ്റ്റണ്‍ വില്ല. 21നാണ് യൂറോപ്പ ഫൈനല്‍. കിരീടത്തോടെ യൂറോപ്പയോട് ബൈ പറയാൻ ഒരുങ്ങുകയാണ് വില്ലക്കാർ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ടോട്ടൻഹാം-ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം-ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇടു ടീമുകളും ഓരോ ഗോൾ വീതം നേടി.

ടോട്ടൻഹാമിന് വേണ്ടി മാത്തയിസ് ടെല്ലാണ് ഗോൾ നേടിയത്. ഡൊമിനിക്ക് കാൽവെർട്ട് ആണ് ലീഡ്സിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ ലീഡ്സിന് 44 പോയിന്‍റും ടോട്ടൻഹാമിന് 38 പോയിന്‍റും ആയി. നിലവിൽ ലീഗ് ടേബിളിൽ ലീഡ്സ് 14-ാം സ്ഥാനത്തും ടോട്ടൻഹാം 17-ാം സ്ഥാനത്തുമാണുള്ളത്.

Sports

കിരീടം ലക്ഷ്യമിട്ട് ഗണ്ണേഴ്‌സ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2025-26 സീസണ്‍ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ആഴ്‌സണല്‍ എഫ്‌സി. എവേ പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയതോടെയാണ് ഗണ്ണേഴ്‌സ് കിരീടത്തിലേക്ക് അടുത്തത്.

83-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്‍റെ ഗോളിലായിരുന്നു ആഴ്‌സണല്‍ എഫ്‌സിയുടെ ജയം. സ്റ്റോപ്പേജ് ടൈമില്‍ കല്ലം വില്‍സണ്‍ വെസ്റ്റ്ഹാമിനായി സമനില ഗോള്‍ സ്വന്തമാക്കിയെങ്കിലും വിഎആറിലൂടെ റഫറി അതു തള്ളി.

ബോക്‌സിനുള്ളില്‍വച്ച് വെസ്റ്റ്ഹാം ഫോര്‍വേഡ് പാബ്ലൊ ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റയയുടെ കൈയില്‍ പിടിച്ചെന്നു വിഎആറില്‍ തെളിഞ്ഞതോടെയായിരുന്നു അത്.

38 റൗണ്ടുള്ള ലീഗില്‍ 36 മത്സരങ്ങളില്‍നിന്ന് 79 പോയിന്‍റുമായി ആഴ്‌സണല്‍ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. 35 മത്സരങ്ങളില്‍നിന്ന് 74 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി രണ്ടാം സ്ഥാനത്തുണ്ട്. ഇരുടീമും തമ്മിലുള്ള കിരീടപോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്കു നീണ്ടുകഴിഞ്ഞെന്നു ചുരുക്കം.

ആഴ്‌സണലിനൊപ്പം 500 മത്സരങ്ങള്‍ എന്ന നേട്ടത്തില്‍ കോച്ച് മൈക്കല്‍ ആര്‍റ്റെറ്റ. 350 മത്സരങ്ങള്‍ മാനേജരായും 150 എണ്ണം കളിക്കാരനായുമാണ്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂൾ-ചെൽസി മത്സരം സമനിലയിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ-ചെൽസി മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ലിവർപൂളിന് നേടി റയാൻ ഗ്രാവെൻബെർക്ക് ആണ് ഗോൾ നേടിയത്. ചെൽസിക്കായി എൻസോ ഫെർണാണ്ഡസാണ് ഗോൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ ലിവർപൂളിന് 59ഉം ചെൽസിക്ക് 49ഉം പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ ലിവർപൂൾ നാലാമതും ചെൽസി ഒമ്പതാം സ്ഥാനത്തുമാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രെന്‍റ്ഫോർഡിനെ തകർത്തു.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ജെറെമി ഡോക്കു, എർലിംഗ് ഹാലണ്ട്, ഒമർ മാർമൗഷ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡോക്കു 60-ാം മിനിറ്റിലും ഹാലണ്ട് 75-ാം മിനിറ്റിലും മാർമൗഷ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 74 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് എവർട്ടൺ

ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് എവർട്ടൺ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ജെറെമി ഡോക്കു രണ്ട് ഗോളുകളും എർലിംഗ് ഹാളണ്ട് ഒരു ഗോളും നേടി. എവർട്ടണ് വേണ്ടി തിയേർണോ ബാരി രണ്ട് ഗോളുകളും ജെയ്ക്ക് ഒബ്രെയിൻ ഒരു ഗോളും സ്കോർ ചെയ്തു.

മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 71 പോയിന്‍റും എവർട്ടണ് 48 പോയിന്‍റും ആയി. ലീഗ് ടേബിളിൽ സിറ്റി രണ്ടാമതും എവർട്ടണ് 10-ാം സ്ഥാനത്തുമാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രെന്‍റ്ഫോർഡിന് തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെർഡിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

ഇഗോർ തിയാഗോയും മിക്കെൽ ഡാംസ്ഗാർഡുമാണ് ബ്രെന്‍റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. വെസ്റ്റ് ഹാം താരം കോൺസ്റ്റാന്‍റിനോസ് മാവ്രോപാനാസിന്‍റെ ഓൺ ഗോളും ബ്രെന്‍റ്ഫോർഡിന്‍റെ ഗോൾപട്ടികയിലുണ്ട്.

വിജയത്തോടെ ബ്രെന്‍റ്ഫോർഡിന് 51 പോയിന്‍റായി. ലീഗ് ടേബിളിൽ ആറാമതെത്താനും ഇതോടെ ബ്രെന്‍റ്ഫോർഡിനായി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രേന്‍റഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.

കാസെമീറോയും ബെ‌ഞ്ചമിൻ സെസ്ക്കോയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മതിയാസ് ജെൻസെനും ആണ് ബ്രെന്‍റ്ഫോർഡിനായി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61 പോയിന്‍റായി. ഇതോടെ ലീഗ് ടേബിളിൽ മൂന്നാമതെത്താനും യുണൈറ്റഡിനായി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

അലക്സാണ്ടർ ഇസാക്, ആൻഡ്രു റോബർട്ട്സൺ, ഫ്ലോറിയൻ വിർട്സ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. ഡാനിയൽ മുനോസാണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ലിവർപൂളിന് 58 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ലിവർപൂൾ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയെ വീഴ്ത്തി ഫുൾഹാം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി ഫുൾഹാം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫുൾഹാം വിജയിച്ചത്.

റയാൻ സെസെഗ്‌നോൺ ആണ് ഫുൾഹാമിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്‍റെ 43-ാം മിനിറ്റിലാണ് സെസെഗ്‌‌നോൺ ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ഫുൾഹാമിന് 48 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ് ഫുൾഹാം. പരാജയപ്പെട്ടെങ്കിലും 58 പോയിന്‍റുള്ള ആസ്റ്റൺ വില്ല നാലാം സ്ഥാനത്താണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ വീഴ്ത്തി ബ്രൈറ്റൺ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ബ്രൈറ്റൺ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്.

ഫെർഡി കാഡിയോഗ്ലു, ജാക്ക് ഹിൻഷൽവുഡ്, ഡാനി വെൽബെക്ക് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. കാഡിയോഗ്ലു മൂന്നാം മിനിറ്റിലും ഹിൻഷൽവുഡ് 56-ാം മിനിറ്റിലും വെൽബെക്ക് 90+1-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

വിജയത്തോടെ ബ്രൈറ്റണ് 50 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ ആറാമതാണ് ബ്രൈറ്റൺ.

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്‍റെ 2025-26 സീസണ്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. 38 മത്സരങ്ങളുള്ള ലീഗില്‍, 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 70 പോയിന്‍റുമായി ആഴ്‌സണല്‍ എഫ്‌സിയാണ് നിലവില്‍ ലീഗിന്‍റെ തലപ്പത്ത്.

എന്നാല്‍, 32 മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി രണ്ടാം സ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി 2-1നു ജയിച്ചതോടെയാണ് കിരീട പോരാട്ടത്തിന്‍റെ ത്രില്‍ ഇരട്ടിച്ചത്.

ആഴ്‌സണലിന്‍റെ കിരീട മോഹങ്ങള്‍ക്കുമേല്‍ കരിനിഴലായിരിക്കുകയാണ് എവേ സ്റ്റേഡിയത്തില്‍ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നേറ്റ തോല്‍വി. റയാന്‍ ചെര്‍ക്കി (16), എര്‍ലിംഗ് ഹാലണ്ട് (65) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ നേട്ടക്കാര്‍. കായ് ഹവേര്‍ട്ട്‌സ് (18) ആഴ്‌സണലിനായും വല കുലുക്കി.

ശേഷം സ്‌ക്രീനില്‍

മൈക്കല്‍ ആര്‍ടെറ്റയുടെ ഗണ്ണേഴ്‌സിനു സീസണില്‍ അഞ്ച് മത്സരങ്ങളാണ് ശേഷിക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്ക് ആറ് മത്സരങ്ങള്‍ ബാക്കിയുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശേഷിക്കുന്ന എതിരാളികള്‍ താരതമ്യേന ദുര്‍ബലരെന്നു വിശേഷിപ്പിക്കാം. 20 ടീമുകളുള്ള ലീഗില്‍ നിലവില്‍ 19-ാം സ്ഥാനത്തുള്ള ബേണ്‍ലിയാണ് സിറ്റിയുടെ അടുത്ത എതിരാളി.

10-ാം സ്ഥാനക്കാരായ എവര്‍ട്ടണ്‍, 7-ാം സ്ഥാനത്തുള്ള ബ്രെന്‍റ്‌ഫോഡ്, 8-ാമതുള്ള ബേണ്‍മത്ത്, 13-ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസ്, 4-ാമതുള്ള ആസ്റ്റണ്‍ വില്ല എന്നീ ടീമുകള്‍ക്ക് എതിരേയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മറ്റു മത്സരങ്ങള്‍. ഇതില്‍ ആദ്യ അഞ്ചിലുള്ള ഏക എതിരാളി ആസ്റ്റണ്‍ വില്ലയാണ്.

ന്യാകാസില്‍ യുണൈറ്റഡ് (14-ാം സ്ഥാനം), ഫുള്‍ഹാം (12-ാം സ്ഥാനം), വെസ്റ്റ് ഹാം (17), ബേണ്‍ലി (19), ക്രിസ്റ്റല്‍ പാലസ് (13) എന്നീ ടീമുകള്‍ക്ക് എതിരേയാണ് ആഴ്‌സണലിന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍.

Sports

മുഹമ്മദ് സല ലിവര്‍പൂള്‍ എഫ്‌സിയുടെ പടിയിറങ്ങുന്നു

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഗ്ലാമര്‍ ടീമായ ലിവര്‍പൂള്‍ എഫ്‌സിയോട് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല വിടപറഞ്ഞു.

ഒമ്പത് വര്‍ഷം നീണ്ട ആന്‍ഫീല്‍ഡിലെ ജീവിതത്തിന് 2025-26 സീസണിന്‍റെ അവസാനത്തോടെ വിരാമമിടുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ സല അറിയിച്ചു. ലിവര്‍പൂള്‍ എഫ്‌സിയുടെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരന് സലാം...

ആന്‍ഫീല്‍ഡിലെ ഒമ്പത് വര്‍ഷ ജീവിതത്തില്‍, ഏഴ് വര്‍ഷവും ജര്‍ഗന്‍ ക്ലോപ്പിന്‍റെ ശിക്ഷണത്തിനു കീഴിലായിരുന്നു സല. അക്കാലത്ത് മുഴുവന്‍ യൂറോപ്യന്‍ ട്രോഫിയും ലിവര്‍പൂള്‍ സ്വന്തമാക്കി. ക്ലോപ്പിനുശേഷം എത്തിയ, നിലവിലെ പരിശീലകനായ അര്‍നെ സ്ലോട്ടുമായുള്ള അകല്‍ച്ചയാണ് സലയുടെ പെട്ടെന്നുള്ള പടിയിറക്കത്തിന്‍റെ കാരണം.

» ഈജിപ്ഷ്യന്‍ കിംഗ്

ഈജിപ്ഷ്യന്‍ കിംഗ് എന്നാണ് സല അറിയപ്പെടുന്നത്. ലിവര്‍പൂള്‍ എഫ്‌സിയുടെ ജഴ്‌സിയില്‍ 433 മത്സരങ്ങള്‍ കളിച്ചു. 255 ഗോള്‍ സ്വന്തമാക്കി. 118 അസിസ്റ്റ് നടത്തി. ആകെ ഗോള്‍ പങ്കാളിത്തം 373. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രമായി 310 മത്സരങ്ങളില്‍നിന്ന് 189 ഗോളും 92 അസിസ്റ്റും ഉള്‍പ്പെടെ 281 ഗോള്‍ പങ്കാളിത്തമുണ്ട്. പ്രീമിയര്‍ ലീഗില്‍ ഏഴ് മാസം പ്ലെയര്‍ ഓഫ് ദ മന്ത് ആയി. നാല് ഗോള്‍ഡന്‍ ബൂട്ടും രണ്ട് പ്ലേ മേക്കര്‍ പുരസ്‌കാരവും രണ്ട് പ്രീമിയര്‍ ലീഗ് കിരീടവും സലയ്ക്കു സ്വന്തം.

ഒമ്പത് വര്‍ഷത്തെ ആന്‍ഫീല്‍ഡ് ജീവിതത്തില്‍ ഫിഫ ക്ലബ് ലോകകപ്പ് (2019) അടക്കം എട്ട് ട്രോഫികള്‍ സ്വന്തമാക്കി. രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (2019-20, 2024-25), എഫ്എ കപ്പ് (2021-22), ലീഗ് കപ്പ് (2021-22), കമ്യൂണിറ്റി ഷീല്‍ഡ് (2022), യുവേഫ ചാമ്പ്യന്‍സ് ലീഗ് (2018-19), യുവേഫ സൂപ്പര്‍ കപ്പ് (2019) എന്നിങ്ങനെയാണ് ലിവര്‍പൂളിനൊപ്പം സലയുടെ കിരീട നേട്ടങ്ങള്‍.

പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നാലു തവണയും ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ (2017, 2018) രണ്ടു തവണയും ഈജിപ്ഷ്യന്‍ കിംഗ് സ്വന്തമാക്കി. ലിവര്‍പൂള്‍ എഫ്‌സിയുടെ ചരിത്രത്തിലെ മൂന്നാമത് ഗോള്‍ നേട്ടക്കാരനാണ് 33കാരനായ സല.

ഇയാന്‍ റഷ് (346), ജോര്‍ജ് ഹണ്ട് (285) എന്നിവരാണ് ഈ പട്ടികയില്‍ സലയ്ക്കു (255) മുന്നിലുള്ളത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന വെയ്ന്‍ റൂണിയുടെ (277) റിക്കാര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്താണ് സല ആന്‍ഫീല്‍ഡിന്‍റെ പടിയിറങ്ങുന്നതെന്നതും ശ്രദ്ധേയം.

» റൊണാള്‍ഡോ, സിദ്ദാന്‍, ടോട്ടി

ഈജിപ്തിലെ നഗ്രിഗില്‍ ജനിച്ച സലയുടെ ആരാധ്യഫുട്‌ബോള്‍ താരങ്ങള്‍ ബ്രസീലിന്‍റെ റൊണാള്‍ഡോയും ഫ്രാന്‍സിന്‍റെ സിനദീന്‍ സിദ്ദാനും ഇറ്റലിയുടെ ഫ്രാന്‍സെസ്‌കോ ടോട്ടിയുമായിരുന്നു. മൂന്നു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു കൗമാരത്തിന്‍റെ തുടക്കത്തില്‍ സല പരിശീലന കേന്ദ്രത്തില്‍ എത്തിയിരുന്നത്. ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ മോകാവ്‌ളൂണിനായി 2010ല്‍ പ്രഫഷണല്‍ അരങ്ങേറ്റം നടത്തി. 2012ല്‍ സ്വിസ് ക്ലബ് എഫ്‌സി ബാസെലില്‍.

2014ല്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഭാഗമായി. ലിവര്‍പൂള്‍ സമീപിച്ചെങ്കിലും 11 മില്യണ്‍ പൗണ്ടിന്‍റെ കരാറിലൂടെ ചെല്‍സി സ്വന്തമാക്കുകയായിരുന്നു. ചെല്‍സിയില്‍ സലയ്ക്ക് അവസരം ലഭിച്ചില്ല. ഇറ്റാലിയന്‍ ക്ലബ്ബുകളായ ഫിയോറെന്‍റീനയ്ക്കും എഎസ് റോമയ്ക്കുമായി ലോണ്‍ കളിച്ചു.

അങ്ങനെയിരിക്കേ 2016ല്‍ 43 മില്യണ്‍ പൗണ്ടിന്‍റെ കരാറിലൂടെ ലിവര്‍പൂളില്‍ എത്തി. ക്ലബ് കരിയറില്‍ ആകെ 687 മത്സരങ്ങളില്‍നിന്ന് 332 ഗോള്‍ സ്വന്തമാക്കി. ഈജിപ്തിനായി 115 മത്സരങ്ങളില്‍ 67 ഗോളും സല ഇതുവരെ നേടിയിട്ടുണ്ട്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെ വീഴ്ത്തി ബ്രൈറ്റൺ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിയെ വീഴ്ത്തി ബ്രൈറ്റൺ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്.

ഡാനി വെൽബെക്കാണ് ബ്രൈറ്റണ് വേണ്ടി ഗോളുകൾ നേടിയത്. ലിവർ‌പൂളിനായി മിലോസ് കെർക്കെസ് ആണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ബ്രൈറ്റണ് 43 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ പത്താമതാണ് ബ്രൈറ്റൺ‌. പരാജയപ്പെട്ടെങ്കിലും 49 പോയിന്‍റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

Sports

ബ്രൂണോ ദ ബോസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സിയുടെ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്.

ലീഗില്‍ ബേണ്‍മത്തിന് എതിരായ എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പെനാല്‍റ്റിയിലൂടെ ആയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2നു സമനില വഴങ്ങി. 78-ാം മിനിറ്റില്‍ പ്രതിരോധതാരം ഹാരി മഗ്വെയര്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.

അസിസ്റ്റ് റിക്കാര്‍ഡ്

ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന ഡേവിഡ് ബെക്കാമിന്‍റെ (15 അസിസ്റ്റ്, 1999-00 സീസണ്‍) റിക്കാര്‍ഡ് മറികടന്ന ബ്രൂണോ ഫെര്‍ണാണ്ടസ്, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് ക്രിയേറ്റ് ചെയ്യുന്ന താരം എന്ന നേട്ടവും സ്വന്തമാക്കി. ഈ സീസണ്‍ പ്രീമിയര്‍ ലീഗില്‍ ഇതിനോടകം 101 ചാന്‍സുകള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് സൃഷ്ടിച്ചു. റയാന്‍ ഗിഗ്‌സിന്‍റെ 29 മത്സരങ്ങളില്‍ 100 ചാന്‍സ് എന്ന ക്ലബ് റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.

ഒരു ക്ലബ്ബിനായി വിവിധ കോമ്പറ്റീഷനുകളിലായി 100+ ഗോളും 100+ അസിസ്റ്റും അതിവേഗം നേടുന്ന റിക്കാര്‍ഡും ബ്രൂണോ സ്വന്തമാക്കി. അര്‍ജന്‍റൈന്‍ താരം ലയണല്‍ മെസിയുടെ പേരിലുണ്ടായിരുന്ന (338 മത്സരങ്ങള്‍) റിക്കാര്‍ഡ് പഴങ്കഥയായി. 319 മത്സരങ്ങളിലാണ് ബ്രൂണോ ഈ നേട്ടത്തിലെത്തിയത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (341) പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ലിവർപൂൾ വീണു

ബ്രൈറ്റൺ‌ 2-1നു ലിവർപൂൾ എഫ്സിയെ തകർത്തു. ഡാനി വെൽബെക്കിന്‍റെ (16, 56) ഇരട്ടഗോളിലാണ് ബ്രൈറ്റണിന്‍റെ ജയം.

55 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 49 പോയിന്‍റുമായി ലിവർപൂൾ അഞ്ചാമതാണ്.

Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോൾ നേടി. ബേൺമൗത്ത് താരം ജെയിംസ് ഹിലിന്‍റെ ഓൺ ഗോളാണ് യുണൈറ്റഡിന്‍റെ രണ്ടാം ഗോൾ.

റയാൻ ക്രിസ്റ്റിയും എലി ജൂനിയർ ക്രൗപിയും ആണ് ബേൺമൗത്തിനായി ഗോളുകൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 55 പോയിന്‍റും ബേൺമൗത്തിന് 42 പോയിന്‍റുമായി. നിലവിൽ ലീഗ് ടേബിളിൽ യുണൈറ്റഡ് മൂന്നാമതും ബേൺമൗത്ത് പത്താം സ്ഥാനത്തുമാണ്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രെന്‍റ്ഫോർഡിനെ സമനിലയിൽ തളച്ച് വൂൾവ്സ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്‍റ്ഫോർഡിനെ സമനിലയിൽ തളച്ച് വൂൾവ്സ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.

മൈക്കൽ കയോഡെയും ഇഗോർ തിയാഗോയും ആണ് ബ്രെന്‍റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. ആദം ആംസ്ട്രോംഗും ടോലു അരോകൊഡാരെയും ആണ് വൂൾവ്സിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ ബ്രെന്‍റ്ഫോർഡിന് 45 പോയിന്‍റും വൂൾവ്സിന് 17 പോയിന്‍റും ആയി. ലീഗ് ടേബിളിൽ ബ്രെന്‍റ്ഫോർഡ് ഏഴാം സ്ഥാനത്തും വൂൾവ്സ് 20-ാം സ്ഥാനത്തുമാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെ സമനിലയിൽ തളച്ച് ടോട്ടനം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെ തളച്ച് ടോട്ടനം ഹോട്ട്സ്പർ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഡൊമിനിക്ക് സോബോസ്‌ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. റിച്ചാർലിസൺ ആണ് ടോട്ടനത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ ലിവർപൂളിന് 49 പോയിന്‍റും ടോട്ടനത്തിന് 30 പോയിന്‍റുമായി. ലീഗ് ടേബിളിൽ നിലവിൽ ലിവർപൂൾ അഞ്ചാം സ്ഥാനത്തും ടോട്ടനം 16-ാം സ്ഥാനത്തുമാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ചെൽസി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിൽ വിജയിച്ചത്.

ആന്തോണി ഗോർഡൻ ആണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് താരം ഗോർഡൻ ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ 42 പോയിന്‍റായ ന്യൂകാസിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും 48 പോയിന്‍റുള്ള ചെൽസി അഞ്ചാമതാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം യുണൈറ്റഡ് 

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 

ബെർണാഡോ സിൽവയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. കോൺസ്‌റ്റാന്‍റിനോസ് മവ്രോപനോസാണ് വെസറ്റ് ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 

മത്സരം സമനില ആയതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 61 പോയിന്‍റും വെസ്റ്റ് ഹാമിന് 29 പോയിന്‍റുമായി. നിലവിൽ സിറ്റി രണ്ടാമതും വെസ്റ്റ് ഹാം 17-ാം സ്ഥാനത്തുമാണ്. 

Sports

ആഴ്‌സണല്‍ എഫ്‌സിയുടെ മുന്നേറ്റം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാനുറച്ച് ആഴ്‌സണല്‍ എഫ്‌സിയുടെ മുന്നേറ്റം. 30-ാം റൗണ്ടില്‍ ബ്രൈറ്റണിനെ എവേ പോരാട്ടത്തില്‍ 1-0ന് ആഴ്‌സണല്‍ കീഴടക്കി.

ഒമ്പതാം മിനിറ്റില്‍ ബുകായൊ സാക നേടിയ ഗോളിലായിരുന്നു പീരങ്കിപ്പടയുടെ ജയം. മൈക്കല്‍ ആര്‍ടെറ്റയുടെ ശിക്ഷ്യന്മാര്‍ ഇതോടെ 2025-26 സീസണില്‍ 30 മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണില്‍ ആഴ്‌സണലിന്‍റെ 20-ാം ജയമാണ്.

ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയുമായുള്ള പോയിന്‍റ് വ്യത്യാസം ആഴ്‌സണല്‍ ഏഴാക്കി ഉയര്‍ത്തി.

മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്

ഹോം മത്സരത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്കു കുടുക്ക്. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 2-2നു മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ പിരിഞ്ഞു.29 മത്സരങ്ങളില്‍നിന്ന് 60 പോയിന്‍റാണ് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക്.

പത്തു പേരുമായി രണ്ടാം പകുതി മുഴുവന്‍ പോരാടിയ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സിയെ കീഴടക്കി. 45+1-ാം മിനിറ്റില്‍ ജേക്കബ് റാംസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായശേഷമായിരുന്നു ന്യൂകാസിലിന്‍റെ രണ്ട് ഗോളും.

ജയത്തോടെ 29 മത്സരങ്ങളില്‍നിന്ന് 51 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി.

പെഡ്രോ ഹാട്രിക്

ജാവൊ പെഡ്രോയുടെ ഹാട്രിക്കിലൂടെ ചെല്‍സി എഫ്‌സി എവേ പോരാട്ടത്തില്‍ 4-1ന് ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു. 29 മത്സരങ്ങളില്‍നിന്ന് 51 പോയിന്‍റുമായി ആസ്റ്റണ്‍ വില്ല നാലാം സ്ഥാനത്തും 48 പോയിന്‍റുമായി ചെല്‍സി അഞ്ചാം സ്ഥാനത്തുമാണ്.

Sports

സ്റ്റോപ്പേജില്‍ ലിവര്‍ പൊട്ടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്‌സിക്കു തോല്‍വി.

ലീഗിലെ അവസാന സ്ഥാനക്കാരായ വൂള്‍വ്‌സിനോട് 2-1ന്‍റെ അപ്രതീക്ഷിത തോല്‍വിയാണ് ലിവര്‍പൂള്‍ വഴങ്ങിയത്.

സ്റ്റോപ്പേജ് ടൈമില്‍ (90+4) ആന്ദ്രെയുടെ വകയായിരുന്നു വൂള്‍വ്‌സിന്‍റെ ജയം കുറിച്ച ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രിഗോ ഗോമസ് വൂള്‍വ്‌സിനു ലീഡ് നല്‍കി. എന്നാല്‍, 83-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി.

മറ്റു മത്സരങ്ങളില്‍ എവര്‍ട്ടണ്‍ 2-0ന് ബേണ്‍ലിയെയും സണ്ടര്‍ലന്‍ഡ് 1-0ന് ലീഡ്‌സ് യുണൈറ്റഡിനെയും തോല്‍പ്പിച്ചു. 48 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍ എഫ്സി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി ഇന്ന് നോ‌‌ട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാ‌‌‌ട്ടം. രാത്രി ഒന്നിന് ന‌‌ടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നോ‌ട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ അഞ്ചാം ജയമാണ് ലക്ഷ്യമിടുന്നത്. 28 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റാണ് സിറ്റിക്കുള്ളത്.

28 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റാണ് നോ‌‌ട്ടിംഗ്ഹാം ഫോറസ്റ്റിനുള്ളത്. ലീഗ് ടേബിളിൽ 17-ാം സ്ഥാനത്താണ് നോട്ടിംഗ്ഹാം ഫോറസ്റ്റ്.

Sports

വിജയ കുതിപ്പ് തുടരാൻ ആഴ്സണൽ; പിടിച്ചുകെട്ടാൻ ബ്രൈറ്റൺ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയ കുതിപ്പ് തുടരാൻ കരുത്തരായ ആഴ്സണൽ. ഇന്ന് ഇന്ത്യൻ സമയം രാത്രി ഒന്നിന് ന‌ടക്കുന്ന മത്സരത്തിൽ ബ്രൈറ്റൺ ആണ് ആഴ്സണിന്‍റെ എതിരാളികൾ.

ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ ‌തു‌ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 29 മത്സരങ്ങളിൽ നിന്ന് 64 പോയിന്‍റാണ് ആഴ്സണലിനുള്ളത്.

28 മത്സരങ്ങളിൽ നിന്ന് 37 പോയിന്‍റാണ് ബ്രൈറ്റണുള്ളത്. ലീഗ് ‌ടേബിളിൽ 12-ാം സ്ഥാനത്താണ് ബ്രൈറ്റൺ.

Sports

വിജയം തുടരാൻ ലിവർപൂൾ; പിടിച്ചുകെട്ടാൻ വൂൾവ്സ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയം തുടരാൻ ലിവർപൂൾ എഫ്സി. ഇന്ന് രാത്രി ഒന്നേ മുക്കാലിന് നടക്കുന്ന മത്സരത്തിൽ വൂൾവ്സാണ് ലിവർപൂളിന്‍റെ എതിരാളികൾ.

വോൾവർഹാംപ്ടണിലെ മൊളിനെക്സ് സ്റ്റേഡിയമാണ് വേദി. വൂൾവ്സിന്‍റെ ഹോം ഗ്രൗണ്ടാണ് മൊളിനെക്സ്.

ലീഗിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ലിവർപൂൾ ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സണ്ടർലൻഡ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ടുമകളെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.

28 മത്സരങ്ങളിൽ നിന്ന് 48 പോയിന്‍റുള്ള ലിവർപൂൾ നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. 13 പോയിന്‍റുള്ള വൂൾവ്സ് അവസാന സ്ഥാനത്താണ്.

Sports

ചെല്‍സി കടന്ന് പീരങ്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ ആഴ്‌സണല്‍ എഫ്‌സിക്കു ജയം. ഹോം ഗ്രൗണ്ടില്‍ ആഴ്‌സണല്‍ 2-1ന് ചെല്‍സി എഫ്‌സിയെ തോല്‍പ്പിച്ചു.

മറ്റു മത്സരങ്ങളില്‍ ഫുള്‍ഹാം 2-1ന് ടോട്ടന്‍ഹാമിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കി. ബ്രൈറ്റണ്‍ ഇതേ വ്യത്യാസത്തില്‍ നോട്ടിംഗ്ഹാമിനെയും തോല്‍പ്പിച്ചു.

ലീഗില്‍ 29 മത്സരങ്ങളില്‍നിന്ന് 64 പോയിന്‍റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (59), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (51) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് ഗംഭീര ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.

ലിവർപൂളിന് വേണ്ടി ഹ്യൂഗോ എക്കിടിക്കെ, വിർജിൽ വാൻ ഡൈക്ക്, അലക്സിസ് മക് അലിസ്റ്റർ എന്നിവരാണ് ഗോളുകൾ നേടിയത്. വെസ്റ്റ് ഹാം താരം അക്സൽ ഡിസാസിയുടെ ഓൺ ഗോളും ലിവർപൂളിന്‍റെ ഗോൾ പട്ടികയിലുണ്ട്.

ടോമസ് സൗസെക്കും വലൈന്‍റൻ കാസ്റ്റെലാനോസുമാണ് വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലിവർപൂളിന് 48 പോയിന്‍റോയി. ഇതോടെ ലിവർപൂൾ പോയിന്‍റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയെ വീഴ്ത്തി വൂൾവ്സ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.

ജാവോ ഗോമസും റോഡ്രിഗോ ഗോമസും ആണ് വൂൾവ്സിന് വേണ്ടി ഗോളുകൾ നേടിയത്. ജാവോ 61-ാം മിനിറ്റിലും റോഡ്രിഗോ 90+8ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ വൂൾവ്‌സിന് 13 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ അവസാന സ്ഥാനത്താണ് വൂൾവ്സ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്‍റുള്ള ആസ്റ്റൺ വില്ല മൂന്നാമതാണുള്ളത്.

Sports

ആഴ്സണൽ കുതിപ്പ് തുടരുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ കുതിപ്പ് തുടരുന്നു. ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.

എബറിച്ചി എസെയുടെയും വിക്ടർ ഗ്യോകെെർസിന്‍റെയും ഇരട്ട ഗോളുകളാണ് ആഴ്സണലിന് തകർപ്പൻ ജയം സമ്മാനിച്ചത്. ജയത്തോടെ 61 പോയിന്‍റുമായി ആഴ്സണലൽ വൻ മുന്നേറ്റം നടത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 56 പോയിന്‍റാണുള്ളത്.

മത്സരത്തിന്‍റെ 32-ാം മിനിറ്റിൽ എബറിച്ചി എസെ ആഴ്സണലിന് ആദ്യ ലീഡ് സമ്മാനിച്ചു. 34-ാം മിനിറ്റിൽ രണ്ടാൾ കോലോ മ്യൂനി ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചു. 47-ാം മിനിറ്റിൽ വിക്ടർ ഗ്യോകെെർസി ആഴസണലിനെ വീണ്ടും മുന്നിലെത്തിച്ചു.

61-ാം മിനിറ്റിൽ എസെ ആഴ്സണലിന് 3-1ന്‍റെ ലീഡ് നൽകി. 90+4 മിനിറ്റിൽ ഗ്യോകെെർസി ആഴ്സണലിനായി നാലാം ഗോൾ നേടി വൻ ജയമൊരുക്കി.

മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 1-0ന് വോൾവർഹാംപ്ടണെയും ലിവർപൂള്‍ 1-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ഫുൾഹാം 3-1ന് സുണ്ടര്‍ലാൻഡിനെയും പരാജയപ്പെടുത്തി.

Sports

ഗണ്ണേഴ്‌സിനു കുടുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പോയിന്‍റ് പട്ടികയുടെ തലപ്പത്തുള്ള ആഴ്‌സണല്‍ എഫ്‌സിയുടെ പിടി അയയുന്നു.

വോള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്‌സിന് എതിരായ എവേ പോരാട്ടത്തില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ ഗണ്ണേഴ്‌സ് 2-2ന്‍റെ സമനിലയില്‍ കുടുങ്ങി. രണ്ടു ഗോളിന്‍റെ ലീഡ് നേടിയശേഷമാണ് ആഴ്‌സണലിന്‍റെ സമനില.

27 മത്സരങ്ങളില്‍നിന്ന് 58 പോയിന്‍റുമായി ആഴ്‌സണല്‍ എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

Sports

സിറ്റി, ലിവര്‍പൂള്‍ ജയത്തില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി, ലിവര്‍പൂള്‍ എഫ്‌സി ടീമുകള്‍ക്കു ജയം.

സിറ്റി ഹോം മത്സരത്തില്‍ 3-0ന് ഫുള്‍ഹാമിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ 1-0ന് സണ്ടര്‍ലന്‍ഡിനെ മറികടന്നു.

അന്‍റോയിന്‍ സെനെന്യൊ (24), നിക്കൊ ഒറില്ലി (30), എര്‍ലിംഗ് ഹാലണ്ട് (39) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കായി വലകുലുക്കിയത്. 61-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്ക് നേടിയ ഗോളിന് ലിവര്‍പൂള്‍ സണ്ടര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.

ആസ്റ്റണ്‍ വില്ല 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്‌സണലാണ് (56) ഒന്നാമത്. ലിവര്‍പൂള്‍ 42 പോയിന്‍റുമായി ആറാം സ്ഥാനത്തുണ്ട്.

Sports

ടോട്ടന്‍ഹാം തോറ്റു, കോച്ച് പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡിന് എതിരായ ഹോം മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിനു തോല്‍വി. 2-1നായിരുന്നു ടോട്ടന്‍ഹാം വീണത്.

തോല്‍വിക്കു പിന്നാലെ ടീം മാനേജര്‍ സ്ഥാനത്തുനിന്ന് തോമസ് ഫ്രാങ്ക് പുറത്തായി. 26 മത്സരങ്ങളില്‍നിന്ന് 29 പോയിന്‍റുമായി 16-ാം സ്ഥാനത്താണ് ടോട്ടന്‍ഹാം. 36 പോയിന്‍റുമായി ന്യൂകാസില്‍ 10-ാം സ്ഥാനത്തേക്കുയര്‍ന്നു.

ചെല്‍സി, യുണൈറ്റഡ്

ചെല്‍സി 2-2ന് ലീഡ്‌സ് യുണൈറ്റഡുമായും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡുമായും സമനിലയില്‍ പിരിഞ്ഞു.

സ്റ്റോപ്പേജ് ടൈമില്‍ (90+6) ബെന്യാമിന്‍ സെസ്‌കോയിലൂടെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സമനില ഗോള്‍. ചെല്‍സി രണ്ടു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു സമനില വഴങ്ങിയത്.

Sports

സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്കു ജയം.

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്‌സിക്കെതിരേ 1-2നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കിയത്. സ്റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി (90+3) ലക്ഷ്യത്തിലെത്തിച്ച് എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയമൊരുക്കി. പിന്നില്‍നിന്നെത്തിയായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിസണ്‍സ് വെന്നിക്കൊടി പാറിച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 74-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായിയിലൂടെ ലിവര്‍പൂള്‍ എഫ്‌സി ലീഡ് നേടി. 30 വാര ദൂരെനിന്നുള്ള മിന്നും ഫ്രീകിക്ക് ഗോളായിരുന്നു അത്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകര്‍ മതിമറന്ന നിമിഷം. എന്നാല്‍, 84-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി 1-1ന് ഒപ്പമെത്തി.

ഇഞ്ചുറി ടൈമിലേക്കു നീണ്ടപ്പോള്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ സിറ്റി ജയത്തില്‍. 90+13-ാം മിനിറ്റില്‍ സൊബോസ്ലായി ചുവപ്പ് കാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ എഫ്‌സി 10 പേരോടെയാണ് മത്സരം അവസാനിപ്പിച്ചത്.

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എഫ്‌സി 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. ജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി ആഴ്‌സണല്‍ എഫ്‌സിക്കു തൊട്ടുപിന്നിലുണ്ട്.

25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്‌സണല്‍ 56ഉം മാഞ്ചസ്റ്റര്‍ സിറ്റി 50 പോയിന്‍റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു. 39 പോയിന്‍റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്താണ്.

Sports

സ്റ്റോപ്പേജില്‍ മാഞ്ചസ്റ്റര്‍ ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു ജയം. അഞ്ച് ഗോള്‍ പിറന്ന ഹോം ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന് ഫുള്‍ഹാമിനെ കീഴടക്കി.

90+4-ാം മിനിറ്റില്‍ ബെന്യാമിന്‍ ഷെഷ്‌കൊ നേടിയ ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ജയം. ഇടക്കാല പരിശീലകനായ മൈക്കിള്‍ കാരിക്കിന്‍റെ ശിക്ഷണത്തിനു കീഴില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്.

മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്കു സമനില. എവേ പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിനോട് 2-2ന് മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ പിരിഞ്ഞു. 2-0നു മുന്നിലെത്തിയശേഷമായിരുന്നു സിറ്റി സമനില വഴങ്ങിയത്.

Sports

ആഴ്സണൽ കുതിക്കുന്നു; ലീഡ്സ് യുണൈറ്റഡിനെ തകർത്തു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.

മാർട്ടിൻ സുബിമെൻഡി, വിക്ടർ ഗ്യോകെരെസ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ലീഡ്സ് താരം കാൾ ഡർലോവിന്‍റെ ഓൺ ഗോളും ആഴ്സണലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണൽ ഗംഭീര ഫോമിലാണ്. വിജയത്തോടെ ആഴ്സണലിന് 53 പോയിന്‍റായി.

Sports

വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ; ന്യൂകാസിലിനെതിരെ ഗംഭീര ജയം

ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.

ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് ഇന്നത്തെ വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്.

മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്‍റും ലീഡ്സിന് 26 പോയിന്‍റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.

ബ്രയാൻ എംബിയോമോ, പാട്രിക്ക് ഡോർഗു, മത്യൂസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ മെറിനോയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിന്‍റെ ഓൺ ഗോളും ആഴ്സണലിന്‍റെ ഗോൾ പട്ടികയിലുണ്ട്.

വിജ‍യത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്‍റായി. ലീഗ് ടേബിളിൽ നാലാമതെത്താനും യുണൈറ്റഡിനായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 50 പോയിന്‍റുള്ള ആഴ്സണൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: സണ്ടർലൻഡിനെ വീഴ്ത്തി വെസ്റ്റ് ഹാം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഗാം വിജയിച്ചത്.

ക്രൈസെൻസിയോ സമ്മർവില്ലെയും ജരോഡ് ബോവനും മത്യേസ് ഫെർണാണ്ടസ് എന്നിവരാണ് വെസ്റ്റ് ഹാമിന് ഗോളുകൾ നേടിയത്. ബ്രയാൻ ബ്രോബിയാണ് സണ്ടർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ വെസ്റ്റ് ഹാമിന് 20 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ 18-ാം സ്ഥാനത്താണ് വെസ്റ്റ് ഹാം. പരാജയപ്പെട്ടെങ്കിലും ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് സണ്ടൻലൻഡ്. 33 പോയിന്‍റാണ് സണ്ടർലൻഡിനുള്ളത്.

Sports

ആഴ്‌സണല്‍ ലിവര്‍പൂള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ആഴ്‌സണല്‍ എഫ്‌സിയും ലിവര്‍പൂള്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്‌സണല്‍ പോയിന്‍റ് പങ്കുവച്ചത്.

സ്റ്റോപ്പേജിൽ കൈയാങ്കളി

മത്സരത്തിന്‍റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്‌സണലിന്‍റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്‍റെ പ്രതിരോധക്കാരന്‍ കൊണോര്‍ ബ്രാഡ്‌‌ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്‍റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്‌‌ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില്‍ മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.

വീണുകിടക്കുകയായിരുന്ന ബ്രാഡ്‌‌‌ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്‌ലിയെ മെഡിക്കല്‍ സംഘം സ്‌ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.

ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്‌ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്‌സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്‌ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്‌ലിയുടെ കിടിലന്‍ ഷോട്ട് ആഴ്‌സണലിന്‍റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.

ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്‍റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Sports

ചെല്‍സിക്കു തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കോച്ചിനെ മാറ്റിയെങ്കിലും ചെല്‍സി എഫ്‌സിക്കു തോല്‍വിതന്നെ. ലിയാം റോസെനിയറിന്‍റെ ശിക്ഷണത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സി 1-2ന് ഫുള്‍ഹാമിനോട് പരാജയപ്പെട്ടു.

മാനേജര്‍ റൂബെന്‍ അമോരിമിനെ പുറത്താക്കിയശേഷമുള്ള ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയിക്കാന്‍ സാധിച്ചില്ല. എവേയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2ന് ബേണ്‍ലിയോട് സമനില വഴങ്ങി.

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 1-1ന് ബ്രൈറ്റണിനോടും ആസ്റ്റണ്‍ വില്ല 0-0ന് ക്രിസ്റ്റല്‍ പാലസിനോടും സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. ആഴ്‌സണലാണ് (48) ലീഗിന്‍റെ തലപ്പത്ത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ടിജ്ജാനി റെയ്ന്തേഴ്സാണ് ഗോൾ നേടിയത്. മത്സരത്തിന്‍റെ 42-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.

എൻസോ ഫെർണാണ്ട‍സാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എൻസോ പന്ത് ഗോൾവര കടത്തിയത്.

മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 42 പോയിന്‍റായി. ചെൽസിക്ക് 31 പോയിന്‍റും ആയി. ലീഗ് ടേബിളിൽ നിലവിൽ സിറ്റി രണ്ടാം സ്ഥാനത്തും ചെൽസി അഞ്ചാമതുമാണ്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.

ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസ് ഒരു ഗോളും നേടി. മോർഗൻ ഗിബ്സ്-വൈറ്റാണ് നോട്ടിംഗ്ഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 42 പോയിന്‍റായി. ഇതോടെ വില്ല ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

Sports

മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും സമനില

ലണ്ടന്‍: പുതുവര്‍ഷാരംഭത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ ക്ലബ്ബുകളായ ലിവര്‍പൂള്‍ എഫ്‌സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയുടെയും ആരാധകര്‍ നോട്ട് ഹാപ്പി.

ഈ വര്‍ഷത്തെ ആദ്യ മത്സരത്തില്‍ ഇരുടീമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 0-0ന് ലീഡ്‌സ് യുണൈറ്റഡിനോടാണ് പോയിന്‍റ് പങ്കുവച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി എവേ പോരാട്ടത്തില്‍ സണ്ടര്‍ലന്‍ഡുമായും സമനിലയില്‍ പിരിഞ്ഞു.

അതേസമയം, വര്‍ഷാരംഭത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം സമനിലയിലായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമും 1-1നും ബ്രെന്‍റ്‌ഫോഡും ടോട്ടനം ഹോട്ട്‌സ്പുറും 0-0നും പോയിന്‍റ് പങ്കുവച്ചു.

ലീഗില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു. 45 പോയിന്‍റുമായി ആഴ്‌സണലാണ് ലീഗിന്‍റെ തലപ്പത്ത്. 33 പോയിന്‍റുള്ള ലിവര്‍പൂള്‍ നാലാമതും 29 പോയിന്‍റുള്ള സണ്ടര്‍ലന്‍ഡ് ഏഴാമതും 26 പോയിന്‍റുള്ള ടോട്ടന്‍ഹാം 12-ാമതുമാണ്.

Latest News

Corehub Up